Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vijay Sethupathi

അന്ന് വിജയ് സാർ എന്നോട് നന്ദി പറഞ്ഞു; പ്രശംസിച്ച് വിജയ് സേതുപതി  

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ വിജയ് സേതുപതി വിമർശിച്ചു എന്ന വാർത്ത വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ വിജയ്യെക്കുറിച്ച് വിജയ് സേതുപതി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. വിജയ് സേതുപതിയുടെ പുതിയ ചിത്രമായ ‘ബത്ത’യുടെ ഓഡിയോ ലോഞ്ചിനിടെയാണ് വിജയ്യെക്കുറിച്ച് വിജയ് സേതുപതി സംസാരിച്ചത്.

വിജയ് താരജാ‍ടകളൊന്നുമില്ലാത്ത നടനാണെന്നും അദ്ദേഹത്തിന് തന്നോടുള്ള സമീപനം എന്നും ഹൃദ്യമാണ് എന്നും വിജയ് സേതുപതി പറഞ്ഞു. 

വിജയ് സേതുപതിയുടെ വാക്കുകൾ

വിജയ്യുടെ മകൻ സഞ്ജയുടെ ജന്മദിനത്തിന് ഞാൻ ആശംസകൾ അറിയിച്ചിരുന്നു. ഇത് അറിഞ്ഞ് അദ്ദേഹം (വിജയ്) എന്നേ ഫോൺ ചെയ്തു. സഞ്ജയ്ക്ക് വലിയ സന്തോഷമായി,നന്ദി എന്നു പറഞ്ഞു.

അത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. കാരണം അത്രയും വലിയ സൂപ്പർ സ്റ്റാറാണ് എന്നോട് ഇങ്ങനെ പറയുന്നത്. സ‍ഞ്ജയ്ക്ക് എന്നെ വലിയ ഇഷ്ടമാണ്. ഇത് ഞാൻ അവനോട് തന്നെ ചോദിച്ചിട്ടുണ്ട്.

വീട്ടിൽ തന്നെ വലിയ നടൻ ഉണ്ടായിട്ട് നിനക്ക് എന്താണ് എന്നെ ഇഷ്ടം എന്ന്?. അങ്ങനെ ഞാൻ കണ്ട കുട്ടിയാണ് സഞ്ജയ്. അവന്‍റെ സിനിമയും വരുന്നുണ്ട്. ‘ബത്ത’ റിലീസിനുതന്നെയാണ് ഓഡിയോ ലോഞ്ച്. സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ ഞാൻ സെറ്റിൽ പോയിരുന്നു.

എനിക്ക് അവനെ ഒരുപാട് ഇഷ്ടമാണ്. ഏകദേശം ഒരുമണിക്കൂറോളം ഞാൻ സെറ്റിൽ ചിലവഴിച്ചു. അപ്പോൾ സെറ്റിൽ എന്‍റെ കൂടെ നടൻ രോഹൻ ഉണ്ടായിരുന്നു.

അവൻ ‘ജനനായകൻ’ സിനിമയിലും അഭിനയിക്കുന്നുണ്ടായിരുന്നു. പിന്നീട് ഇത് അറിഞ്ഞ അദ്ദേഹം രോഹനെ കെട്ടിപ്പിടിച്ച് ഇത് വിജയ്ക്ക് കൊടുക്കണമെന്നു പറഞ്ഞു. അത്രയും സ്നേഹവും ദയയുമുള്ള മനുഷ്യനാണ് അദ്ദേഹം’, വിജയ് സേതുപതി പറയുന്നു. 

ബിഗ് ബോസ് ഷോയ്ക്കിടെ നേതൃത്വത്തെക്കുറിച്ച് വിജയ് സേതുപതി പറഞ്ഞ  വാക്കുകൾ തമിഴ്നാട്ടിൽ വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. 

നേതൃത്വം എന്തെന്ന് അറിയാതെ വാഗ്ദാനം നൽകുന്നതും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എതിരാളികളെ വിമർശിച്ചിട്ട് ഓടിപ്പോകുന്നതും അല്ല നേതൃത്വം എന്നാണ് വിജയ് സേതുപതി പറഞ്ഞത്.

വിജയ്ക്കെതിരെയുള്ള ഒളിയമ്പാണ് ഇതെന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയ വിജയ് സേതുപതിയുടെ വാക്കുകളെ വളച്ചൊടിച്ചത്. വിജയ് സേതുപതി ഡിഎംകെയെ തൃപ്തിപ്പെടുത്താനാണ് വിജയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത് എന്ന തരത്തിലായിരുന്നു ടിവികെ നേതൃത്വം പ്രതികരിച്ചത്. വിജയ് മുഖ്യമന്ത്രിയായപ്പോൾ വിജയ് സേതുപതി അഭിനന്ദിക്കാൻ കൂടി തയാറായില്ല എന്നും ടിവികെ ചൂണ്ടിക്കാട്ടിയിരുന്നു. വിജയ് സേതുപതിയുടെ പരാമർശത്തിൽ വിജയ് ടിവി മാപ്പുപറ‍ഞ്ഞിരുന്നു.

 

 

Latest News

Corehub Up